പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിന്ദു മതം!! E MADHAVAN.. SNDP GEN SEC.

ഇമേജ്
തദ്യ ഇഹ രമണീയ ചരണാ അഭ്യാശഃ ഹ യത്തേ രമണീയാം യോനീം ആപദ്യേരൻ ബ്രാഹ്മണയോനിം വാ ക്ഷത്രിയയോനീം വാ വൈശ്യയോനീം വാ അഥ യ ഇഹ കപൂയചരണാ അഭ്യാശഃ ഹയത്തേ കപൂയാം യോനിം ആപദ്യേരൻ ശ്വയോനീം വാ സൂകരയോനീം വാ ചണ്ഡാല യോനീം വാ(ഇവരിൽ പുണ്യകർമ്മികളായിട്ടുള്ളവർ  സ്വ കർമ്മാനുസരനം ബ്രാഹ്മണ യോനിയിലോ വൈശ്യ യോനിയിലോ ജനിക്കുന്നു അശുഭ കർമ്മികൾ ശീഘ്രം തന്നെ നീചയോനികളിൽ അതായത് പന്നിയുടെയൊ പട്ടിയുടെയൊ ചണ്ഡാളന്റെയൊ യോനിയിൽ ജനിക്കുന്നു(ഛാന്ദോഗ്യോപനിഷത്ത് 5: 10: 7)ഇവിടെ ജന്മം കൊണ്ടാണ് ഒരു മനുഷ്യൻ ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനും ആവുന്നതെന്ന് ഉപനിഷത്ത് സൂക്തങ്ങൾ വെക്തമായി തന്നെ പറയുന്നു എന്നിട്ടും ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ബ്രാഹ്മണനാകുന്നതെന്ന് പറയാൻ പറഞ്ഞു😂😂

പള്ളാത്തുരുത്തി സന്ദേശം..

ഇമേജ്
🙏🏻 എസ്.എൻ.ഡി.പി. യോഗത്തിനു സന്ദേശം - 3🙏🏻 📚 1102 മേടം 26 ന് എസ്.എൻ.ഡി.പി. യോഗത്തിന്റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവൻ നല്കിയ സന്ദേശം : - 📚 സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങൾ ഗൗരവമായ ചില ആലോചനകൾ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു നമുക്കു വളരെ സന്തോഷം തരുന്നു...  എന്നാൽ  സംഘടനയുടെ ഉദ്ദേശം ഒരു പ്രത്യേക വർഗ്ഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്...  മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ചു മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്...  നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതായിരിക്കണം..  മതം വിശ്വാസസ്വാതന്ത്യത്തെ അനുവദിക്കുന്നതും , സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും ,  മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേയ്ക്കു നയിക്കുന്നതുമായിരിക്കണം...  ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു...  ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നതു സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോന്നുന്നു...  മതപരിവർത്തനം കൂടാതെ അസമത്വ

IE PAGAN അടവുകൾ

ഇമേജ്
സവർണ്ണ ഹിന്ദു തന്റെ രാജാധികാരം ഇസ്ലാം, ക്രിസ്ത്യൻ ശക്തികളെ വളർത്താനുംപിന്നോക്ക ഹിന്ദുക്കളെ അടിമകളക്കി ചൂഷണം ചെയ്യാനും മാത്രമാണ് ഉപയോഗിച്ചത്....  മുസ്ലിങ്ങൾ വളർന്നു ഭരണാധികാരികൾ ആയത് സവർണ്ണ ഹിന്ദു രാജാക്കന്മ്മാരുടെ കീഴിൽ ആണ്... കോഴിക്കോട് സാമൂതിരിയുടെ കാലത്ത് കുഞ്ഞാലിമരക്കാർക്കും, മുസ്ലിങ്ങൾക്കും അറബികൾക്കും വളരാനുള്ള എല്ലാ സാഹചര്യവും സഹായവും ചെയ്തുകൊടുത്തു.... മൈസൂ രിലെ ഹിന്ദു ആയ വൊഡായർ രാജാവം ശത്തിന്റെ ഉപദേശകർ ആയ ബ്രാഹ്മണർ ആണ് ടിപ്പുവിന്റെ പിതാവ് കുതിരപ്പടയാളിയായ ഹൈദറിനെ പടനായകനും സുൽത്താനും ആക്കിയത്...ഇവർ മൈസൂര് രാജാവിനും തങ്ങളെ അനുസരിക്കാത്ത നടുവഴികളെ (കേരളത്തിലെ നായർ മാരെ പ്രത്വകിച് )നശിപ്പിക്കാനും ആണ് ശ്രീങ്ങേരി മഠത്തിന്റെ ഒത്തശ യോടെ ഹൈദർ ടിപ്പു എന്നിവരെ ഉയർത്തികൊണ്ടുവന്നത് ടിപ്പു വിന്റെ മന്ദ്രിമാരിൽ ഭൂരിപക്ഷവും ബ്രാഹ്മണർ ആയിരുന്നു ഇവരുടെ നിയന്ത്രണത്തിൽ ആണ് ഭരണ നടപടികളും സൈനിക നടപടികളുണ് അരങ്ങേരിയത്... മലബാറിൽ ടിപ്പുവിന് വേണ്ടി ഭരണം നടത്തിയത് മാടെന്ന എന്ന ബ്രാഹ്മണ മന്ത്രിയുടെ നേതൃത്വം ത്തിൽ...മലബാറിൽ  സൈനിക നടപടികൾ നടത്തിയത് മതം മാറിഇസ്ലാം ആയി ടിപ്പു പക്ഷത്തു ചേർന്ന  സ

കുറൂളി ചേകോൻ

ഇമേജ്
കുറൂളിചെക്വോൻ (ചരിത്രം) ---------------------------------------------- മലബാറിലെ റോബിൻഹുഡ് എന്നും കടത്തനാടൻ സിംഹം എന്നും അറിയപ്പെടുന്നകുറൂളിചെക്കോൻ്റെ കഥ കേരളത്തിൽ അധികമാർക്കും അറിയാത്ത ചരിത്രമാണ്, ഭൂപ്രമാണിമാരുടെ അന്യായത്തിനെതിരെ പോരാടിയ നവോത്ഥാന നായകനാണ് ചേക്കോൻ, കായംകുളം കൊച്ചുണ്ണിയുടെ കഥ കേരളം മുഴുവൻ നിറഞ്ഞ് നില്ക്കുമ്പോൾ നൻമയുള്ള കള്ളനെന്ന് വാഴ്ത്തുമ്പോൾ അതിനെക്കാളേറെ മഹത്വവും പാവങ്ങളുടെ ആശ്രയവുമായ എല്ലാം തികഞ്ഞ കളരി അഭ്യാസി കൂടിയായ കുറൂളിചെക്കോൻ്റെ കഥ മറയ്ക്കപ്പെട്ടിരിക്കുന്നതായി കാണാം, ആറാട്ടുപുഴ വേലായുധ പണിക്കരെ കേരള നവോത്ഥാന ചരിത്ര പുസ്തകത്തിൽ നിന്ന് മന:പൂർവ്വം ഇത്രെയും നാളും മാറ്റി നിർത്തിയപ്പോലെ കുറൂളിചെക്കോനെയും ചരിത്രകാരൻമാർ ഇരുട്ടത്ത് നിർത്തിയതായി കാണാം, " ക്ഷേത്രങ്ങൾ കൊള്ളയടിച്ച കൊച്ചുണ്ണിയെ മഹത്വൽക്കരിക്കുന്നവർ യഥാർത്ഥനായകനായ കുറൂളിയെ മന:പൂർവ്വം ഒളിപ്പിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതായി കാണാം " കുറൂളിചെക്കോൻ്റെ യഥാർത്ഥ നാമം വാണിയകുറുവള്ളികുഞ്ഞി ചെക്കോൻ എന്നാണ്, കോഴികോട് ജില്ലയിലെ വെള്ളിയോട് ദേശത്ത് വാണിമേലിലെ ഇടത്തരം തീയർ കൂടുംബമായ ചടയച്ചംകണ്ടിവീട്ടിൽ

പട്ടത്താനം പ്രസംഗം

ഇമേജ്
ശ്രീനാരായണ ഗുരുദേവൻ പ്രസംഗവേദിയിൽ . 1916 ജൂലൈ 16. ലെ ദേശാഭിമാനി പത്രത്തിൽ വന്ന ശ്രീ നാരായണ ഗുരുദേവന്റെ പ്രസംഗം അതീവ ശ്രദ്ധേയവും പഠനാർഹവുമാകുന്നു.  കൊല്ലം പട്ടത്താനത്ത് അച്യൂതൻ മേസ്തിരി  പുതിയതായി പണി കഴിപ്പിച്ച ബംഗ്ലാവിന്റെ ഉദ്ഘാടന വേളയിൽ ചെയ്തതാണീ പ്രസംഗം .ടി.കെ.മാധവൻ സി.വി.കുഞ്ഞുരാമൻ മുതലായ നേതാക്കന്മാർ ഉൾപ്പെടെ നിറഞ്ഞ ആ സദസിൽ സ്വാമി ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ചുവടെ ചേർക്കാം. ശ്രീ നാരായണ ഗുരുദേവന്റെ മതദർശനം അസന്ദിഗ്ദ്ധമായ ഭാഷയിൽ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. മനുഷ്യരിൽ ഗുണകർമ്മ വിഭാഗം അനുസരിച്ച് ചാതുർവർണ്യം കല്പിക്കാം. എന്നാൽ ,ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതി വിഭാഗത്തിനു യാതൊരു അർത്ഥവുമില്ല. അനർത്ഥകരവുമാണ് . അതു  നശിക്കതന്നെ വേണം . മേൽജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരം തന്നെ  ഇല്ലാതാക്കണം. ഈ വിചാരം നമ്മിൽ നിന്ന് പോയിട്ട് വളരെക്കാലമായി . സാമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല.  മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മത സ്വാതന്ത്ര്യത്തെ തടയരുത് . പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളർച്ചക്കും അനുസരിച്ച് 

MANDAL COMMISION FINDINGS

ഇമേജ്
മണ്ഡൽ കമ്മീഷന്റെ കണ്ടെത്തലുകൾ. ==================== ബ്രാഹ്മണർ -  ജനസംഖ്യ - 3.5% രാഷ്ട്രീയാധികാരം - 41.0% വിദ്യാഭ്യാസം- 50% ഉദ്യോഗം - 61.0% വ്യവസായം - 10.0% ഭൂമി - 5.0% പൗരോഹിത്യം -100% ---------------------------------- ക്ഷത്രിയർ - ജനസംഖ്യ-5.5% രാഷ്ട്രീയാധികാരം -15.0% വിദ്യാഭ്യാസം-16% ഉദ്യോഗം-12.0% വ്യവസായം -27.0% ഭൂമി -80.0% പൗരോഹിത്യം - 0 ---------------------------------- വൈശ്യർ - ജനസംഖ്യ- 6.0% രാഷ്ട്രീയാധികാരം -10.5% വിദ്യാഭ്യാസം-12.0% ഉദ്യോഗം-13.0% വ്യവസായം - 60.0% ഭൂമി - 9.0% പൗരോഹിത്യം - 0 ---------------------------------- ശൂദ്ര/ഒ.ബി.സി - ജനസംഖ്യ-52.0% രാഷ്ട്രീയാധികാരം -8.0% വിദ്യാഭ്യാസം-12.0% ഉദ്യോഗം-7.0% വ്യവസായം-0.8% ഭൂമി -4.0% പൗരോഹിത്യം - 0 ---------------------------------- മതന്യൂനപക്ഷങ്ങൾ - ജനസംഖ്യ- 10.5% രാഷ്ട്രീയാധികാരം -3.0% വിദ്യാഭ്യാസം- 1.5% ഉദ്യോഗം-1.0% വ്യവസായം-0.2% ഭൂമി -0.1% പൗരോഹിത്യം -  ---------------------------------- പട്ടികജാതിക്കാർ - ജനസംഖ്യ-15.0% രാഷ്ട്രീയാധികാരം -15.0% വിദ്യാഭ്യാസം-1.0% ഉദ്യോഗം-0.2% വ്യവസായം-0.1% ഭൂമി -.0% പൗരോഹിത്യം - 0 ---

പാലക്കാട്ടെ മതം മാറ്റം.

ഇമേജ്
ജോൺ കിട്ടയും(Ex MLA) കല്പാത്തി തേരും ****************************************** ഇന്ന് ജോൺ കിട്ടയുടെ ജന്മദിനമാണ്.( 26-10-1904----6-6-1968 ) കല്പാത്തി പൊതു വഴിയിലൂടെ അവർണ്ണർക്ക് വഴി നടക്കാൻ മതം മാറിയ സ്വാതന്ത്ര്യ സമര സേനാനി,KPCC അംഗം, 1957ലെ ഇ.എം.എസ് ഗവന്മെന്റിന് പിന്തുണ നൽകിയ 5 സ്വതന്ത്രന്മാരിൽ ഒരാൾ. കല്പാത്തി സമരം ×××××××××××××××× ദക്ഷിണ കാശി എന്നറിയപ്പെടുന്ന, പാലക്കാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കല്പാത്തി(കാശിയിൽ പാതി കല്പാത്തി) വിശ്വനാഥസ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു.1425 ലാണ് ക്ഷേത്രം പണികഴിപ്പിച്ചത്.തമിഴ് ബ്രാഹ്മണർ താമസിക്കുന്ന കല്പാത്തി പൊതു വഴിയിലൂടെ 1925 വരെ അവർണ്ണർക്ക് വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിച്ചിരുന്ന സമ്പന്ന കുടുംബത്തിലെ അംഗമാണ് കണ്ണാടി കുടുവക്കോട് വേലായുധൻ മകൻ കിട്ട. ശീ നാരായണ ഗുരുവിന്റെ ആശയങ്ങളും ഗാന്ധിജിയുടെ നേതൃത്വത്തിൽ1923 ൽ ആന്ധ്രയിലെ കാക്കിനാഡയിൽ ചേർന്ന കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനം പാസ്സാക്കിയ അയിത്തത്തിനെതിരായ പ്രമേയവും കിട്ടയെ കർമ്മനിരതനാക്കി.  അയിത്തത്തിന

AFFIRMATIVE ACTION

ഇമേജ്
AFFIRMATIVE ACTION FROM 7TH CENTURY ARABIA .. BILAL IBN RABAH...AFRICAN SLAVE CONVERT. ദൈവത്തിനു മുന്നിൽ എല്ലാരും തുല്യർ എന്ന്  പഠിപ്പിച്ച അതെ നബി തിരുമേനി  അഫിർമേറ്റിവ് ആക്ക്ഷൻ വഴി കറുത്ത  ആഫ്രിക്കൻ അടിമക്ക് പ്രതേക പരിഗണന  കൊടുത്തു കൈ പിടിച്ചു ഉയർത്തി ... ആ കറുത്ത മുസൽമാനെ കൊണ്ട് ആദ്യമായി  വിശുദ്ധ കാബായുടെ മുകളിൽ കയറ്റിച്ചു  ബാങ്ക് വിളിപ്പിച്ചു .. ഇതാണ് നമ്മുടെ ഭരണഘടന  പറയുന്ന അഫിർമേറ്റിവ് ആക്ഷൻ .. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും  തുല്യർ ആണെങ്കിലും, സ്ത്രീകൾക്കും  ശൂദ്ര അതിശൂദ്ര വിഭാഗങ്ങൾക്കും  പ്രതേക പരിഗണന .. അതാണ് ജാതി സംവരണം & വനിതാ  സംവരണം .... സനാതന ധർമ്മം എന്ന ബ്രാമണ മതത്തിന്റെ ഇരകൾക്ക് പ്രതേക പരിഗണന...

CONGRESS HELPING RSS

ഇമേജ്
RSS ന് സംരക്ഷണം നൽകിയത്  കോൺഗ്രസ് ഭരണകൂടങ്ങൾ.. ‼️ ⭕️ RSS ന് സംരക്ഷണം നൽകിയത് കെ. സുധാകരൻ മാത്രമല്ല, അധികാരത്തിലിരുന്ന സമയത്ത് രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണകൂടങ്ങളും ആ സംരക്ഷണം നൽകി. വർഗീയ കലാപങ്ങൾ സംഘടിപ്പിച്ചപ്പോഴെല്ലാം RSS നെ കോൺഗ്രസ് ഭരണകൂടങ്ങൾ സംരക്ഷിച്ചതിന്റെ പട്ടിക ഇതാ.  1️⃣ 1947 ൽ ബംഗാളിലെ  ഏകപക്ഷീയ വർഗീയ കലാപം. കൊല്ലപ്പെട്ടത് 6000 പേർ.  ഭരണത്തിൽ കോൺഗ്രസ്‌ 2️⃣ 1967 റാഞ്ചി കലാപം കൊല്ലപ്പെട്ടത് 200 പേർ. ഭരണത്തിൽ കോൺഗ്രസ്‌ 3️⃣ 1969 ലെ അഹമ്മദാബാദ് വർഗീയ കലാപം, കൊല്ലപ്പെട്ടത് 512 പേർ.  ഭരണത്തിൽ കോൺഗ്രസ്‌ 4️⃣ 1970 ഭീവണ്ടി കലാപം. 80 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌ 5️⃣ 1979 ജംഷെഡ് പൂർ വർഗീയ കലാപം. 125 പേര് കൊല്ലപ്പെട്ടു.  കോൺഗ്രസ്‌ ഭരണത്തിൽ 6️⃣ 1980 ൽ മൊറാദാബാദിലെ  കലാപം. 2000 പേർ കൊല്ലപ്പെട്ടു. ഭരണത്തിൽ കോൺഗ്രസ്‌ 7️⃣ 1982 ആസാമിലെ നെല്ലി വർഗീയ കലാപം.  കൊല്ലപ്പെട്ടത് 5000 പേർ. ഭരണത്തിൽ കോൺഗ്രസ്‌ 8️⃣ 1984 ലെ ഡൽഹി സിഖ്  വിരുദ്ധ കലാപം. കോൺഗ്രസ് തന്നെ നടത്തിയത്. കൊല്ലപ്പെട്ടത് 2733 പേർ. ഭരണത്തിൽ കോൺഗ്രസ്‌ 9️⃣ 1984 ൽ വീണ്ടും ഭീവണ്ടി കലാപം.146 പേർ കൊല്ലപ്പെട്ട

കൽപ്പാത്തി കലാപം

ഇമേജ്
നിങ്ങളിലൊരു സവർണ സോഫ്റ്റ് സനാതന  ഹിന്ദു (പൊട്ടൻഷ്യൽ ഹിന്ദുത്വവാദി) യുണ്ടോ എന്ന് അറിയാനുള്ള പ്രൈമറി ടെസ്റ്റ് ഇതാണ് മതേതരത്വം ആവിഷ്കാര സ്വാതന്ത്ര്യം, നവോത്ഥാനം ഹിജാമണി  തുടങ്ങിയ വാക്കുകളോട് നിങ്ങൾക്ക് പുശ്ചമോ, പരിഹാസമോ, അസ്വസ്ഥതയോ, തോന്നുന്നുണ്ടോ ഉണ്ടേൽ തീർച്ചയായും ഭാവിയിലെ ഒരു ഹിന്ദുത്വ വാഗാദാനമാണ് നിങ്ങൾ ഇനി അല്പം ചരിത്രം പഠിക്കാം സ്ഥലം പാലക്കാട് ജില്ലയിലെ കൽപ്പാത്തി. കാലം 1920 കൾ അതായത് ഒരു നൂറു വർഷം മുമ്പ്.  ആ കാലത്ത് ഈഴവർക്ക് കൽപ്പാത്തി ഗ്രാമത്തിലൂടെ സഞ്ചരിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. 1910 ത്തോടെ ഈഴവർ വിദ്യാഭ്യാസം നേടുകയും നവോത്ഥാനത്തിൻ്റെ ഭാഗമായി അവർ സംഘടിക്കുകയും ചെയ്തു.   1923 ന് മിതവാദി സീ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വലിയോ ഒരു യോഗം സഞ്ചാര സ്വതന്ത്ര്യത്തിനുള്ള അവകാശം പ്രഖ്യാപിച്ചു. സഹോദരൻ അയ്യപ്പൻ, സത്യവ്രത സ്വാമി, സാധു ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം അന്ന് പലക്കാട് മദ്രാസ് റെസിഡൻസിയും കീഴിലുള്ള ബ്രീട്ടിഷ് പ്രവിശ്യആയിരുന്നു.  സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കുറ്റകരമാക്കി ബ്രീട്ടീഷ് സർക്കാർ ഉത്തരവിറക്കിയത് സമരക്കാരെ സഹായിച്ചു. 1924 നവമ്പറിലാണ് 

GAURI SHANKUNNI MA, LT.

ഇമേജ്
👆 ഗൗരി ശങ്കുണ്ണി. ഈഴവ സമുദായത്തിലെ എന്നല്ല, തെന്നിന്ത്യയിലെ തന്നെ ആദ്യ വനിതാ മസ്റ്റർ ബിരുദധാരിയായിരുന്നു ഇവർ. ഇവരുടെ വിജയത്തിലുള്ള പ്രചോദനത്തിലാണ് KR ഗൗരിയുടെ അച്ഛൻ ആയിടെ ജനിച്ച തന്റെ മകൾക്ക് ഗൗരി എന്നു പേരിട്ടത്.  ശ്രീമതി.ഗൗരിശങ്കുണ്ണി MA, LT. ( 1895-1951) ▪️▪️▪️▪️▪️▪️▪️▪️▪️▪️ ലക്ഷ്മി എൻ.മേനോന്റെ ഗുരുനാഥ..! മാസ്റ്റർബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ വനിത..! 🔻 അരൂരിൽ ജനനം. അദ്ധ്യാപകനും കവിയും പണ്ഡിതനുമായിരുന്ന പിതാവ് കുട്ടാപ്പു മുൻഷിയിൽ നിന്നും സംസ്കൃത-മലയാള ഭാഷകളിൽ പ്രാവീണ്യംനേടി. കൊച്ചിയിലെ വിദ്യാഭ്യാസത്തിനു ശേഷം മദിരാശിയിൽനിന്ന് ഇംഗ്ലീഷിൽ MA യും തുടർന്ന് LTബിരുദവും നേടി.SNDP യോഗം സ്വർണ്ണമെഡൽ നൽകി അവരെ ആദരിച്ചു. ഇവരുടെ വിജയ ത്തിന്റെ ആവേശത്തിലാണ് കെ.ആർ.ഗൗരി അമ്മയ്ക്ക് " ഗൗരി " എന്ന പേര് പിതാവ് ഇട്ടതത്രെ ! 🔻 ദിവാൻ വാട്സിന്റെ പത്നി പ്രിൻസിപ്പലായ തിരു: വിമൻസ് കോളജിൽ ഗൗരി അദ്ധ്യാപികയായിരിക്കെ, സ്വാതന്ത്ര്യ പ്രസ്ഥാ നത്തിലേക്കും പ്രവേശിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുണ്ടായിരുന്ന ഭാഷാസ്വാധീനം ഇവരെ ഉജ്വല പ്രഭാഷകയാക്കി. കോൺഗ്രസ് സമ്മേളനങ്ങളിൽ ഇവരുടെ വാഗ്ജ്വാല കത്തിപ്പടർന്നു.. ഗവൺമെന്റ

TIPU SULTAN.

ഇമേജ്
ഇന്ത്യയിൽ ഒരു യുദ്ധം പരാജയപ്പെട്ടതിൻ്റെ പേരിൽ ബ്രിട്ടീഷ് പാർലമെൻ്റ് തന്നെ സ്തംഭിച്ചുപോവുക.!  പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക, മന്ത്രിസഭയടക്കം താഴെവീഴുക.! ഒടുവിൽ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഒരു മുപ്പത്തിരണ്ടുകാരനോട് സന്ധിക്കുവേണ്ടി യാചിക്കുക.! നാലുനൂറ്റാണ്ടിൻ്റെ കൊളോണിയൽ ചരിത്രത്തിലും ബ്രിട്ടീഷുകാരൻ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ പ്രതിയോഗി, പക്ഷേ പഠിച്ച ഏതെങ്കിലും പാഠപുസ്തകത്തിൽ നമ്മൾ കണ്ടിരുന്നോ ഇങ്ങനെയൊരു ടിപ്പു സുൽത്താനെ? ഞാൻ കണ്ടിട്ടില്ല. സുൽത്താൻ പരാജയപ്പെട്ടു വീണ യുദ്ധമല്ലാതെ വിജയിച്ച പോരാട്ടങ്ങളിൽ ഒരെണ്ണത്തെ പറ്റിപ്പോലും കേട്ടിരുന്നില്ല. ദക്ഷിണേന്ത്യയെ പ്രകമ്പനം കൊള്ളിച്ച യുദ്ധങ്ങളുടെ മഹിമ അറിഞ്ഞിരുന്നില്ല. നാഗപട്ടണം, പൊള്ളിലൂർ, തഞ്ചാവൂർ, സാവനൂർ, വാന്ധിവാഷ്, ആർക്കോട്ട്, ത്യാഗർ, കാഞ്ചി തൊട്ട് മംഗലാപുരം വരെ, കടലുകൾക്കപ്പുറത്തേക്ക് കീർത്തി പരന്ന പടയോട്ടങ്ങൾ.! പൊള്ളിലൂരിൽ വീണത് ബെയ്ലിയാണെങ്കിൽ കാഞ്ചീപുരത്ത് കേണൽ മൺറോയാണ്. തഞ്ചാവൂരിൽ തോറ്റത് ബ്രെയ്ത്വെയ്റ്റ്, ത്യാഗറിൽ സ്റ്റുവർട്ട് വീണപ്പോൾ ബെദ്നൂരിൽ മാത്യൂസ്, പിന്നാലെ സ്മിത്ത്, കൂട്ടെ, വില്യംസ്, ഈ തോറ്റവരെല്ലാം തന്നെ ബ്രിട്ടീഷ്

DR പൽപ്പുവും ശങ്കരൻ പരദേശിയും

ഒരു പാട് കാണാൻ ആഗ്രഹിച്ചതും തിരഞ്ഞതുമായ ശ്രീശങ്കരൻ പരദേശി സ്വാമികളുടെ ചിത്രമാണ്. ഓരോ ശ്രീ നാരായണിയരും അറിഞ്ഞിരിക്കണം ഭഗവാന്റെ പ്രിയ ശിഷ്യൻ ശ്രീ ശങ്കരൻ പരദേശി സ്വാമികളെക്കുറിച്ച് .... അദ്ദേഹമാണ് ശ്രീനാരായണീയരുടെ വൈദികാചാര്യൻ ....ശ്രീശാരദാമഠത്തിലെ ആദ്യ വൈദികാചാര്യൻ... അദ്ദേഹത്തെ തുടർന്ന് ശ്രീശാന്തലിംഗസ്വാമികളാണ് ആ സ്ഥാനം വഹിച്ചത് . ഈ രണ്ടു മഹാത്മാക്കളും പിന്നീട് ശിവഗിരിയും കേരളവും വിട്ട് കാശിയിലും തമിഴ്നാട്ടിലുമായി കഴിഞ്ഞുകൂടി എന്നതാണ് ചരിത്രം .... കൊടുങ്ങല്ലൂർ സ്വദേശിയായ ശങ്കരനെ ( ഡോ പി ആർ , ശാസ്ത്രികളുടെ ഇളയച്ഛൻ ) ഗുരുദേവൻ തന്നെയാണ് കാശിയിൽ വിട്ടു പഠിപ്പിച്ചത് . വേദാന്താദി ശാസ്ത്രങ്ങളിലും വൈദികത്തിലും പരിനിഷ്ഠിതമായ പാണ്ഡിത്യം കരസ്ഥമാക്കിയ ശങ്കരൻ ഗുരുദേവ ശിഷ്യപരമ്പരയിൽ ശ്രീശങ്കരൻ പരദേശിസ്വാമികൾ എന്ന പേരിൽ പ്രശസ്തനായി . അദ്ദേഹമാണ് ശ്രീനാരായണീയരുടെ വൈദികാചാര്യൻ , ശ്രീനാരായണീയ സമൂഹത്തെ വൈദികം പഠിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം പണികഴിപ്പിച്ചതാണ് ശിവഗിരി വൈദികമഠം ...അദ്ദേഹത്തിന്റെ കീഴിൽ പഠിച്ച് വൈദികരുടെ ശിഷ്യ പരമ്പരയാണ് ഇന്നുകാണുന്ന ശ്രീനാരായണീയ വൈദികപരമ്പരയെന്ന സത്യം നമ്മളിൽ എത്ര പേർ അറിയുന്

മാപ്പിള സമരം...

ഇമേജ്
ആശാൻ്റെ 'ദുരവസ്ഥ' നാലുവരി അടർത്തി വായിച്ചാലോ ഗാന്ധിജിയുടെയും ആനി ബസൻ്റിൻ്റെയും അംബേദ്കറുടെയും വിലയിരുത്തലുകൾ മുറിച്ചെടുത്ത് ഉദ്ധരിച്ചാലോ ചരിത്രം പൂർണ്ണമാവില്ല. ഭാഗികസന്ദർഭങ്ങളോടോ ഒറ്റതിരിഞ്ഞ സംഭവങ്ങളോടോ  നേതാക്കൾ നടത്തുന്ന ഉടനടിപ്രതികരണങ്ങൾ ആ ഒരു ചരിത്രഘട്ടത്തിൻ്റെ സമഗ്രവിലയിരുത്തലുകൾ ആവില്ല. അതുപോലെ ഒന്നോ രണ്ടോ സംഭവങ്ങളെ മാത്രം അടർത്തിയെടുത്ത് ഉദ്ധരിച്ചാലും ചരിത്രം അപൂർണ്ണമാകും. വ്യക്ത്യാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സങ്കുചിതവായനയല്ല, ചരിത്രവത്കരിച്ചുകൊണ്ടുള്ള സമഗ്രവായനയാണ് അഭികാമ്യം. അതിനുള്ള ശ്രമമാണ് സാമാന്യം ദീർഘമായ ഈ കുറിപ്പ്.  മലപ്പുറം ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിൽ ബ്രിട്ടീഷ്-ജന്മി സംഖ്യത്തിനെതിരായി നൂറ്റാണ്ടിലധികം കാലം മാപ്പിള കുടിയാന്മാർ നടത്തിയ നൂറുകണക്കിന് കലാപങ്ങളാണ് മാപ്പിള ലഹളകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. ആ കലാപങ്ങൾ ഏറെക്കുറെ പ്രവചനാത്മകമായ മട്ടിലാണ് തുടങ്ങിയതും വികസിച്ചതും ഒടുങ്ങിയതും. പ്രാദേശികമായ പ്രശ്നങ്ങൾ പൊടുന്നനെ സംഘർഷങ്ങളായി ആളുന്നതായിരുന്നു സാധാരണ രീതി. പള്ളികൾ കേന്ദ്രീകരിച്ച്  പലപ്പോഴും കലാപകാരികള്‍ സംഘടിച്ചു. മറുവശത്ത് ഹിന്ദു ജന്

കാരമുക്കിലെ വിളക്ക്

എന്റെ നാടിനടുത്ത് മണലൂർ - കാരമുക്ക് ഒരു അമ്പലമുണ്ട്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയത്. അവിടെ ദീപമാണ് പ്രതിഷ്ഠ. തൃശൂർ താലൂക്കിലാണ് കാരമുക്ക്. അന്തിക്കാടിനു അടുത്ത്.  ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഈഴവ പ്രമാണിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ ആലോചിച്ചത്. ഗുരു തന്നെ പ്രതിഷ്ഠ നടത്തണമെന്നു തീരുമാനിച്ചു. ഇതനുസരിച്ച് മലബാർ സന്ദർശന മധ്യേ തൊട്ടു പടിഞ്ഞാറുള്ള ചേറ്റുവ - ഏങ്ങണ്ടിയൂരിൽ (അന്നത്തെ മലബാർ പ്രദേശം) അന്തരിച്ച സംവിധായകൻ രാമുകാര്യാട്ടിന്റെ തറവാട്ട വീട്ടിൽ എത്തിയ ഗുരു അന്നു രാത്രി അവിടെ തങ്ങി പിറ്റെ ദിവസം അതിരാവിലെ കനോലി കനാൽ വഴി വള്ളത്തിൽ കാരമുക്കിലെത്തി. പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങാറായി. അന്ന് സേലത്തു നിന്നും ബ്രാഹ്മണ ദൈവങ്ങളായ വിഷ്ണുവിന്റെ വിവിധ അവതാരങ്ങൾ, സരസ്വതി അടക്കമുള്ള ശില്പങ്ങൾ കൊണ്ടുവന്നിരുന്നു. ഈഴവ പ്രമാണികളുടെ തീരുമാന പ്രകാരമായിരുന്നു ഒരു ചാക്കു നിറയെ അത്തരം ശില്പങ്ങൾ കൊണ്ടുവന്നത്. എന്നാൽ  ചാക്കിൽ നിന്നും ഓരോന്നായി പുറത്തെടുത്ത് ഇവയൊന്നും നമ്മുടേതല്ല എന്നു പറഞ്ഞ് മാറ്റിവച്ചു. എന്നിട്ട് ചോദിച്ചു. ഒരു ദീപം കിട്ടുമോ? ഉടനെ ചുറ്റുമുള്ളവരിൽ ചിലർ നിലവിളക്ക് കൊണ്ട

PANDIT KARUPPAN

ഇമേജ്
ഇന്ന് ആഗസ്റ്റ് 30 ആചാര്യൻ S. K. രാഘവൻ ജന്മദിനം  "ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല "           S.K. രാഘവൻ            നവോദ്ധാന കാലഘട്ടത്തിൽ, നവോദ്ധാന നായകർക്കൊപ്പം ജീവിയ്ക്കുകയും, ജീവിച്ച കാലഘട്ടത്തിൽ തന്റെയും സമാന ജാതിക്കാരുടെയും ജീവിതത്തിനു വേണ്ടി, സവർണ്ണ ജനതയോട് ബുദ്ധി കൊണ്ടും കയ്യൂക്ക് കൊണ്ടും, തന്റെടം കൊണ്ടും പടപൊരിതി വിജയിച്ചും, കഠിനമായ പരിശ്രമത്തിലുടെ, താൻ ജനിച്ച സമുദായത്തിന് ഒരു സംഘടന രൂപീകരിക്കുകയും, എന്നാൽ സമുദായം കാട്ടിയ നന്ദികേടിനെ തുടർന്ന് ചിത്രത്തിന്റെ ഏടുകളിൽ, പിൻകാലത്ത് രേഖപ്പെടുത്താത്തതിനാൽ, അറിയപ്പെടാതെ പോകാൻ വിധിക്കപ്പെട്ട ദലിത് നവോദ്ധാന നേതാവുമാണ് വർക്കല രാഘവൻ.    അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനത്തിലൂടെയായിരിക്കണം കേരളീയ സമൂഹത്തിന്റെ പുന:സംഘാടനം സാധ്യമാകേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എസ്.കെ. നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പാത പിന്തുടർന്നാണ് കേരളത്തിലെ പ്രബല അധ:സ്ഥിത വിഭാഗങ്ങളിൽ ഒന്നായ കുറവ സമുദായത്തെ സംഘടിപ്പിച്ചു കൊണ്ട് സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നത്.1877 ആഗസ്റ്റ് 30-ന് തിരുവനന്തപ

K രാഘവൻ

ഇമേജ്
ഇന്ന് ആഗസ്റ്റ് 30 ആചാര്യൻ S. K. രാഘവൻ ജന്മദിനം  "ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല "           S.K. രാഘവൻ            നവോദ്ധാന കാലഘട്ടത്തിൽ, നവോദ്ധാന നായകർക്കൊപ്പം ജീവിയ്ക്കുകയും, ജീവിച്ച കാലഘട്ടത്തിൽ തന്റെയും സമാന ജാതിക്കാരുടെയും ജീവിതത്തിനു വേണ്ടി, സവർണ്ണ ജനതയോട് ബുദ്ധി കൊണ്ടും കയ്യൂക്ക് കൊണ്ടും, തന്റെടം കൊണ്ടും പടപൊരിതി വിജയിച്ചും, കഠിനമായ പരിശ്രമത്തിലുടെ, താൻ ജനിച്ച സമുദായത്തിന് ഒരു സംഘടന രൂപീകരിക്കുകയും, എന്നാൽ സമുദായം കാട്ടിയ നന്ദികേടിനെ തുടർന്ന് ചിത്രത്തിന്റെ ഏടുകളിൽ, പിൻകാലത്ത് രേഖപ്പെടുത്താത്തതിനാൽ, അറിയപ്പെടാതെ പോകാൻ വിധിക്കപ്പെട്ട ദലിത് നവോദ്ധാന നേതാവുമാണ് വർക്കല രാഘവൻ.    അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനത്തിലൂടെയായിരിക്കണം കേരളീയ സമൂഹത്തിന്റെ പുന:സംഘാടനം സാധ്യമാകേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എസ്.കെ. നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പാത പിന്തുടർന്നാണ് കേരളത്തിലെ പ്രബല അധ:സ്ഥിത വിഭാഗങ്ങളിൽ ഒന്നായ കുറവ സമുദായത്തെ സംഘടിപ്പിച്ചു കൊണ്ട് സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുന്നത്.1877 ആഗസ്റ്റ് 30-ന് തിരുവനന്തപ

Veluthampi Dalava

ഇമേജ്
ഇന്നു പത്രത്തില് ‍ കണ്ട് ഒരു വാര് ‍ ത്തയും ചിത്രവുമാണു ഈ അന്വഷണത്തിനു പ്രേരണ.. സംങ്കുചിതന്മാരുടെ പരസ്യ വാര് ‍ ത്തയാണിതെന്ന് അരിയാഹാരം കഴിക്കുന്നവനു മനസ്സിലാകും.. 1798-ല് ‍ അവിട്ടം തിരുനാള് ‍ ബാലരാമവര് ‍ മ അധികാരത്തില് ‍ വന്നു. . അക്കാലത്തു തലക്കുളം ദേശത്തെ കാര്യക്കാരനായിരുന്നു വേലുത്തമ്പി. സാമ്പത്തിക പ്രതിസന്ധി പരഹരിക്കാന് ‍ ധനികരില് ‍ നിന്നു പണം പിരിക്കാന് ‍ സര് ‍ ക്കാര് ‍ തീരുമാനിച്ചു. . തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല് ‍ കാന് ‍ റവന്യു ഉദ്യോഗസ്ഥര് ‍ ആവശ്യപ്പെട്ടു. ഇതില് ‍ കുപിതനായ തമ്പി സര് ‍ ക്കാറിനെതിരെ തിരിഞ്ഞു. . മന്ത്രിമാരായിരുന്നു ജയന്തന് ‍ ശങ്കരന് ‍ നമ്പൂതിരിയും ശങ്കരനാരായണന് ‍ ചെട്ടിയും മാത്തുതരകനുമെതിരെ തമ്പി ലഹളക്കൊരുങ്ങി. . രാജാകേശവദാസനുശേഷം മറ്റൊരു നായരെ ആ സ്ഥാനത്തു നിയമിക്കാതെ ഒരു നമ്പൂതിരിയെയും ചെട്ടിയെയും ക്രിസ്ത്യാനിയെയും നിയമിച്ചതില് ‍ വേലുത്തമ്പിക്കും കൂട്ടര് ‍ ക്കും ജാതി വിദ്വേഷവും ഉണ്ടായിരുന്നു. (ടി.കെ. വേലുപ്പിള്ള -സ്റ്റേറ്റ് മാനുവല് ‍ , പുറം 195) നാട്ടു പ്രമാണിമാരെ സംഘടിപ്പിച്ചു കൊണ്ടു തമ്പി തിരുവനന്തപുരത്ത് എത്തി. പരിഭ്രാന്തനായ രാജാവ്