പോസ്റ്റുകള്‍

RSS & GANDHI

ഇമേജ്
ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണ് പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോൾവാക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാക്കറോട് ചോദിച്ചു ‘ ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങൾ നടന്ന് പോകബോൾ അതിനടുത്ത് ഒരു RSSകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വർഷങ്ങൾക...

ട്ടിപ്പുവിന്റെ നവോദ്ധാനം

ഇമേജ്
നായർ സ്ത്രീകൾ നന്ദിയോടെ ഓർത്തിരിക്കേണ്ട നാമം 👇 1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളം‌മ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311) "നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപപൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.” (കെ.ജി.നാരായണന്റെ 'ഈഴവതിയ്യ ചരിത്രപഠനം' എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളത്) സംബന്ധം രണ്ട് രീതിയിലാണ് ശൂദ്രർക്ക് ഇടയിൽ നില നിന്നത്.  ഒന്ന്:   സനാതന ധർമ്മ വ്യവസ്‌ഥയുടെ പേരിൽ ശൂദ്ര സ്ത്രീകളെ ലൈംഗിക അടിമകളാക്കി. ഹിന്ദു ആചാരങ്ങളുടെ പേരിൽ വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന നമ്പൂതിരി ഇല്...

ചങ്ങരം കുമരത്ത്

ഇമേജ്
നാഗരൂപം കൊത്തിയ തൂണുകളും എട്ടുകെട്ടും; പഴമയുടെ പ്രൗഢിയുമായി ചങ്കരം കുമരത്ത് തറവാട് | Changaram Kumarath Tharavad Thrissur https://share.google/IZXurjyY7PUUr29wD https://www.manoramaonline.com/travel/heritage-walk/2021/12/14/changaram-kumarath-tharavad-thrissur.html

ദുരിതമകറ്റിയ ഹോമം

ഇമേജ്
*🙏🏻 ദുരിതങ്ങളകറ്റിയ ഹോമം...* *📚 ചെമ്പഴന്തി വയൽവാരം വീടിനു സമീപത്തെ മണയ്ക്കൽ ക്ഷേത്രവും അതിനോടു ചേർന്ന സ്‌ഥലങ്ങളും അതിന്റെ അവകാശികൾ ഒരിക്കൽ ഗുരുവിൻ്റെ പേർക്ക് ദാനാധാരം എഴുതുകയുണ്ടായി. അവരുടെ അഭ്യർഥനയെത്തുടർന്ന് ഒരു ദിവസം ആ ദാനാധാരം വാങ്ങുന്നതിനായി ഗുരുദേവൻ ചെമ്പഴന്തിയിൽ എത്തി. ആ വിവരമറിഞ്ഞ് ഗുരുവിന്റെ അമ്മാവൻ കൃഷ്‌ണൻവൈദ്യൻ്റെ ചെറുമകൻ ദാമോദരൻ വാധ്യാരും ഒട്ടേറെ നാട്ടുകാരും അപ്പോൾ അവിടെ സന്നിഹിതരായിട്ടുണ്ടായിരുന്നു. അവരുമായി ഗുരു സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അതിനു സമീപത്തുള്ള മുളയ്ക്കൽ ഭവനത്തിലെ ഒരമ്മയും മകളും വളരെ വിഷമത്തോടെ അവിടേക്കു വന്നു.  ഒരുകാലത്ത് ചെമ്പഴന്തിയിലെ വളരെ സമ്പന്നമായ ഒരു കുടുംബമായിരുന്നു മുളയ്ക്കൽ ഭവനം.  പിന്നീട് രോഗങ്ങളും ആപത്തുകളും മരണങ്ങളും അടിക്കടിയുണ്ടായതോടെ ആ കുടുംബം ക്ഷയിക്കുകയും ദാരിദ്ര്യത്തിൽപ്പെട്ടു പോവുകയും ചെയ്തു. അതിൽ നിന്നെല്ലാമുള്ള രക്ഷയ്ക്കായി ഒട്ടേറെ മന്ത്രവാദങ്ങളും പൂജാദികർമങ്ങളുമൊക്കെ ആ കുടുംബത്തിലുള്ളവർ നടത്തുകയുണ്ടായി. പക്ഷേ , അതുകൊണ്ടൊന്നും അവരുടെ കഷ്ടകാലം മാറിയില്ല. വീണ്ടും പരിഹാരം തേടി പല ജോത്സ്യന്മാരെയും ആ അമ്മയു...

ജന്മഷ്ട്ടമിയിലെ ബോംബ്

ഇമേജ്
1993 സെപ്റ്റംബർ 6ന് 3 മണിയോടെയാണ് താനൂരിലെ താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വീടിന്റെ മുകൾ ഭാഗം മുഴുവൻ സ്ഫോടനത്തിൽ തകർന്നു. പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു പരിക്ക് പറ്റിയവർ. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉടൻ വീടും പരിസരവും വളഞ്ഞതിനാൽ തെളിവ് നശിപ്പിക്കാൻ സാധിച്ചില്ല. കൊല്ലപ്പെട്ടയാളെകുറിച്ച് വ്യക്തമല്ലാത്ത പല ഊഹങ്ങളും പ്രചരിച്ചു. ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ മറ്റു ആർ.എസ്.എസ്. പ്രവർത്തകരെ ചോദ്യം ചെയ്തതിനൊടുവിൽ കൊല്ലപ്പെട്ടയാൽ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് ആണെന്ന് തെളിഞ്ഞു. ബോംബു നിർമ്മാണ വിദഗ്ദ്ധനായ ശ്രീകാന്ത് ബോംബ്‌ നിർമ്മാണം പരിശീലിപ്പിക്കാനാണ് താനൂരിൽ എത്തിയത് എന്നും തെളിഞ്ഞു.  തുടർന്നുള്ള അന്വേഷണങ്ങളിൽ ബോംബ്‌ നിർമ്മിച്ചത്‌ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്...

കൂത്തും കൂത്തച്ചികളും

ഇമേജ്
നമ്മൾ പവിത്രമെന്ന് കരുതിപ്പൊരുന്ന ക്ഷേത്രസംസ്കാരങ്ങൾ മുൻപ് അസാന്മാർഗികമായിട്ടുള്ളതായിരുന്നു എന്നാണ് ചില ചരിത്ര സൂചനകളിൽ കാണുന്നത്.   കേരളത്തിൽ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ രൂപീകൃതമായ ബ്രാഹ്മണഗ്രാമങ്ങളിലും മറ്റുമായാണ് ക്ഷേത്രനിർമ്മാണം നടന്നതായി പറയപ്പെടുന്നത്. അതിന് വ്യക്തമായ ക്ഷേത്രരേഖകളുമുണ്ട്. ഇങ്ങിനെ രൂപീകൃതമായ ക്ഷേത്രങ്ങളിൽ തേവടിച്ചി സമ്പ്രദായം നിലനിന്നതായും ഈ തേവടിച്ചികൾ വലിയതോതിൽ ക്ഷേത്രങ്ങളിലേയ്ക്ക് വസ്തുവകകൾ ദാനമായി നൽകിയതിനും രേഖകളുണ്ട്.  ഇതുമാത്രമല്ല ക്ഷേത്രങ്ങളിൽ പാഠശാലകളും കലാശാലകളും ആതുരശാലകളും സരസ്വതി ഭണ്ടാരങ്ങളും ഉണ്ടായിരുന്നു. കൂടാതെ മതബോധമുണ്ടാക്കാനായി  മഹാഭാരതം വായനക്കാരായ മാവാരതപട്ടരും മറ്റുചില പട്ടത്താനങ്ങളും ഉണ്ടായിരുന്നു.  ജനങ്ങളെ ക്ഷേത്രത്തിലേക്കാകർഷിക്കാനായി സൃഷ്ടിക്കപ്പെട്ട തേവടിച്ചികളെ, കൂത്തികൾ, കൂത്തസ്ത്രീകൾ, കൂത്തത്തികൾ, കൂത്തച്ചികൾ, ആടുംപാത്രങ്ങൾ, കുടിക്കാരികൾ, തളിച്ചേരിപെണ്ടുകൾ, തളിനങ്ങൾ, നങ്ങച്ചിയാർ എന്നെല്ലാം വിളിച്ചുപോന്നിരുന്നു. ഇവരുടെ പുരുഷന്മാരെ നമ്പിയാർ എന്നാണ് വിളിക്കപ്പെട്ടത്. ക്ഷേത്രത്തിന് തൊട്ടടുത്തായി പടിഞ്ഞാറ് വശത...

വ്യാസൻ ദലിതനല്ല

ഇമേജ്
വാല്മീകി  കാട്ടാളനല്ല; വ്യാസൻ മുക്കുവനുമല്ല. (രാമായണ മാസം. ഇതിഹാസ വിമർശനം) ഭൃഗു പാരമ്പര്യത്തിൽ വരുന്ന ബ്രാഹ്മണനായ വാല്മീകിയെ ഒരു നിഷാദനായും വസിഷ്ഠഗോത്രത്തിൽ പെടുന്ന വ്യാസനെ അഥവാ കൃഷ്ണദ്വൈപായനനെഒരു മുക്കുവനായും ചിത്രീകരിച്ച് പ്രാചീനഭാരതത്തിൽ അല്ലെങ്കിൽ ഹിന്ദുപുരാണത്തിൽ ചാതുർവർണ്ണം ഇപ്പറയുന്നതുപോലെ പ്രവർത്തിച്ചിട്ടില്ല എന്നും കണ്ടില്ലേ, മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയിട്ടുള്ളത് രണ്ട് ശൂദ്ര ജാതിയിൽ പെട്ടവരാണ് എന്നും ശൂദ്രന് അക്ഷരാഭ്യാസം നിഷേധിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കുമോ എന്നുള്ള ഒരു നരേഷൻ ഉണ്ട്. അടുത്തകാലത്തായി ഈയൊരു നരേഷൻ്റെ ഏറ്റവും വലിയ വക്താക്കൾ സംഘപരിവാർ പ്രൊഫൈലുകളാണ്. അവർക്ക്  ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ വാത്മീകിയേയും വ്യാസനേയും ശൂദ്രരാക്കേണ്ടുന്നത് അവരുടെ രാഷ്ട്രീയ തന്ത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണ്.  ഒരു കളവ് നിരന്തരം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ പൊതുബോധത്തികത്ത് അതൊരു സത്യമായി തീരും എന്നുള്ളത് ഒരു സാമൂഹ്യ സത്യമാണ്. അങ്ങനെ ഇടതും വലതുമായ ഒരുപാട് മലയാളി ബുദ്ധിജീവികളുടെ പ്രഭാഷണങ്ങളിൽ കൂടിയും  ലേഖനങ്ങളിൽ കൂടിയുമൊക്കെ പൊതുധാരണയിൽ തറ...