പോസ്റ്റുകള്‍

കുന്തക്കാരൻ പത്രോസ്

ഇമേജ്
മാർച്ച് 9: കെ.വി. പത്രോസ് ദിനം- പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍  “ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ…” (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍) കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍. തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്‌. കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കാറു പോലുമില്ല. അവരുടെ ഓര്‍മ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാര്‍ട്ടി മന്ദിരങ്ങളിലോ...

വയലേരി ചാത്തുക്കുട്ടി..

ചാത്തുക്കുട്ടിയെ അറിയുമോ?  വയലേരി ചാത്തുക്കുട്ടിയെ?. അറിയാനിടയില്ല. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന വാഗ്ഭടാനന്ദ ഗുരുവിനെ മലയാളികൾ കേട്ടിട്ടുണ്ട്. 1885-1939 ആയിരുന്നു വാഗ്ഭടാനന്ദൻ്റെ കാലഘട്ടം.  കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പിനടുത്ത് പാട്യത്തെ ഒരു തീയ്യക്കൂടുംബത്തിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ ഇളയ സഹോദരനായിരുന്നു വയലേരി ചാത്തുക്കുട്ടി. കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ ഇരിങ്ങണ്ണൂരിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ 'ആത്മവിദ്യാ സംഘം' സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ അദ്ദേഹത്തിന് സംരക്ഷണം നൽകാൻ സ്വമേധയാ എത്തിച്ചേർന്ന ചാത്തുക്കുട്ടിയെ 'മേൽജാതി'ക്കാരായ യാഥാസ്തിതിക സംഘം ഒരു തെങ്ങിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പ്രഭാഷണം കഴിഞ്ഞ്‌ തിരിച്ച് വരുന്ന വഴി വാഗ്ഭടാനന്ദൻ ചാത്തുക്കുട്ടിയെ മൃതപ്രായനായ അവസ്ഥയിൽ കാണുന്നുണ്ട്.  പക്ഷെ വയലേരി ചാത്തുക്കുട്ടി  എന്ന രക്തസാക്ഷി ചരിത്രത്തിൽ ഇല്ല!.  '' ആചാരങ്ങളെ (അനാചാരങ്ങളെ) വെല്ലുവിളിച്ചാൽ വാഗ്ഭടാനന്ദനെ പാന്തം കൊണ്ട് കെട്ടിയിട്ട് തല്ലും '' എന്ന 'മേൽജാതി'ക്കാരുട...