ജന്മഷ്ട്ടമിയിലെ ബോംബ്
1993 സെപ്റ്റംബർ 6ന് 3 മണിയോടെയാണ് താനൂരിലെ താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ(കേരളാദീശ്വരപുരം) ആർ.എസ്.എസ് പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വീടിന്റെ മുകൾ ഭാഗം മുഴുവൻ സ്ഫോടനത്തിൽ തകർന്നു. പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു പരിക്ക് പറ്റിയവർ. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉടൻ വീടും പരിസരവും വളഞ്ഞതിനാൽ തെളിവ് നശിപ്പിക്കാൻ സാധിച്ചില്ല.
കൊല്ലപ്പെട്ടയാളെകുറിച്ച് വ്യക്തമല്ലാത്ത പല ഊഹങ്ങളും പ്രചരിച്ചു. ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ മറ്റു ആർ.എസ്.എസ്. പ്രവർത്തകരെ ചോദ്യം ചെയ്തതിനൊടുവിൽ കൊല്ലപ്പെട്ടയാൽ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വട്ടച്ചിറ ശ്രീകാന്ത് ആണെന്ന് തെളിഞ്ഞു. ബോംബു നിർമ്മാണ വിദഗ്ദ്ധനായ ശ്രീകാന്ത് ബോംബ് നിർമ്മാണം പരിശീലിപ്പിക്കാനാണ് താനൂരിൽ എത്തിയത് എന്നും തെളിഞ്ഞു. തുടർന്നുള്ള അന്വേഷണങ്ങളിൽ ബോംബ് നിർമ്മിച്ചത് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ എറിയാനായിരുന്നുവെന്നും ഗൂഢാലോചനയിൽ ലക്ഷ്യമിട്ടത് വർഗീയ കലാപമായിരുന്നെന്നും ജില്ല പോലീസ് സൂപ്രണ്ട് ഉമ്മൻ കോശി 1993 സെപ്റ്റംബർ 19ന് പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു. "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നാണ് അന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
മതേതര കേരളം page..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ